Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ishan Kishan

ഹൈവോള്‍ട്ട് ടീം

 ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ആദ്യമായി 300 കടക്കുമെന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലായി നാല് തവണയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 275നു മുകളില്‍ സ്‌കോര്‍ അടിച്ചുകയറ്റിയത്.

ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും ഇത്തരമൊരു പ്രകടനം അവകാശപ്പെടാനില്ല. 260നു മുതളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ മറ്റു ടീമുകള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (272/7, 261/6) റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും (263/5, 262/7), പഞ്ചാബ് കിംഗ്‌സും (262/2) മാത്രം. അഞ്ച് തവണ ട്രോഫി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും മുംബൈ ഇന്ത്യന്‍സിനും ഇതുവരെ 250 കടക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.

ടോപ് 4 ടീം ടോട്ടല്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ നാല് ടീം സ്‌കോറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു സ്വന്തം. 2024ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 277/3, 2025ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ 278/3, രാജസ്ഥാന്‍ റോയല്‍സിന് എതിരേ 286/6, 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരേ 287/3. അതായത് 300 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഉണ്ടായിരുന്ന അകലം 15 റണ്‍സില്‍ താഴെ മാത്രം.
ഹൈവോള്‍ട്ട് ടീമായ സണ്‍റൈസേഴ്‌സ് 2026 സീസണില്‍ 300ല്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.

ഇഷാന്‍ & അഭിഷേക്

2026 സീസണിന്‍റെ തുടക്കത്തില്‍ ഇഷാന്‍ കിഷനും (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മയും (വൈസ് ക്യാപ്റ്റന്‍) ചേര്‍ന്നാണ് സണ്‍റൈസേഴ്‌സിനെ നയിക്കുക. ഓസീസ് പേസറും സ്ഥിരം ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് പരിക്കിന്‍റെ പിടിയില്‍നിന്നുള്ള മോചനത്തിനുശേഷം ടീമിനൊപ്പം ചേരാന്‍ വൈകുമെന്നതിനാലാണിത്.

ബാറ്റിംഗ് ലൈനപ്പില്‍ ടീമിന്‍റെ രണ്ട് കരുത്തരാണ് ഇഷാനും അഭിഷേകും. 2026 ട്വന്‍റി-20 ലോകകപ്പില്‍ ഇഷാന്‍ കിഷന്‍ നടത്തിയ പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് ഫൈനലില്‍ മാത്രമാണ് യഥാര്‍ഥ അഭിഷേകിനെ കാണാന്‍ സാധിച്ചത്.

ട്രാവിസ് ഹെഡ്, ഹെന്‍‌റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ നീളുന്നു ബാറ്റിംഗ് ലൈനപ്പ്. ലിയാം ലിവിംഗ്സ്റ്റണ്‍, ആര്‍. സമ്രാന്‍, അനികേത് വര്‍മ, ഹര്‍ഷ് ദുബെ, കമിന്ധു മെന്‍ഡിസ് എന്നിവരുടെ കടന്നാക്രമണവും സണ്‍റൈസേഴ്‌സ് ബാറ്റിംഗിനു കരുത്താകും.

2016 ചാമ്പ്യന്മാരാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രണ്ടാം കിരീടമാണ് ഇത്തവണത്തെ ലക്ഷ്യം.

ബൗളിംഗ് പ്രശ്നം

ഒറ്റവാക്കില്‍ ദുര്‍ബല ബൗളിംഗാണ് സണ്‍റൈസേഴ്‌സിനുള്ളതെന്നു പറയാം. പാറ്റ് കമ്മിന്‍സാണ് ബൗളിംഗ് സംഘത്തിന്‍റെ തലവന്‍. സീസണിന്‍റെ തുടക്കത്തില്‍ കമ്മിന്‍സിന്‍റെ സേവനം ഉണ്ടാകില്ല. ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ശിവം മാവി, ശ്രീലങ്കയുടെ ഇഷാന്‍ മലിംഗ എന്നിവരാണ് പേസ് നിരയിലുള്ള മറ്റു താരങ്ങള്‍. അമിത് കുമാര്‍, സീഷന്‍ അന്‍സാരി എന്നിവരാണ് സ്പിന്നര്‍മാര്‍. ഇഷാന്‍ മലിംഗയ്ക്കും പരിക്കിന്‍റെ പ്രശ്‌നമുണ്ട്.

ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റണ്‍, കമിന്ധു മെന്‍ഡിസ്, അഭിഷേക് ശര്‍മ എന്നിവരുടെ സ്പിന്‍ ബൗളിംഗിനും നിര്‍ണായകമാകും.

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് എതിരേ 28നാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ആദ്യ മത്സരം. 2026 ഐപിഎല്‍ സീസണിന്‍റെ ഉദ്ഘാടന മത്സരമാണിത്.

Sports

ഇന്ത്യ - ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് ബുധനാഴ്ച തുടക്കം; മൂന്നാം നമ്പരിൽ ഇഷാൻ കിഷൻ

മുംബൈ: ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പര ബുധനാഴ്ച തുടങ്ങാനിരിക്കെ നിർണായക പ്രഖ്യാപനവുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തിലക് വർമ പരിക്കേറ്റ് പുറത്തായതിനാൽ മൂന്നാം നമ്പരിൽ ഇഷാൻ കിഷനെത്തുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.

മത്സരത്തിന് മുമ്പ് നാഗ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രഖ്യാപനം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കമാണ് ന്യൂസിലൻഡിനെതിരെയുള്ള ഈ അഞ്ച് മത്സരങ്ങളുടെ പരമ്പര. അതിനാൽ ചില പരീക്ഷണങ്ങൾ ഇനിയും നടത്തിയേക്കും.

2023 നവംബറിന് ശേഷം ഇതാദ്യമായാണ് ഇഷാൻ കിഷൻ നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച മികച്ച പ്രകടനമാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.

തന്‍റെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കി. പ്രത്യേക സാഹചര്യങ്ങളിൽ മാത്രം മൂന്നാം നമ്പരിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Sports

പന്തിനു പകരം കിഷന്‍

മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ ഉള്‍പ്പെട്ടേക്കുമെന്നു സൂചന.

റിസര്‍വ് വിക്കറ്റ് കീപ്പറായി ആയിരിക്കും ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തുക. ഇതോടെ ഋഷഭ് പന്ത് ടീമിനു പുറത്താകും. കെ.എല്‍. രാഹുലാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. വിജയ് ഹസാരെയില്‍ ഇഷാന്‍ മികച്ച ബാറ്റിംഗായിരുന്നു കാഴ്ചവച്ചത്.

ഐസിസി ട്വന്‍റി-20 ലോകകപ്പ് ടീമില്‍ ഇടംലഭിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലിന്‍റെ ക്യാപ്റ്റന്‍സിയില്‍ത്തന്നെയാണ് ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരും ടീമിലുണ്ടാകും. ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന പരമ്പര ഈ മാസം 11നാണ് ആരംഭിക്കുക.

Sports

ശ്രേയസ് അയ്യറിനു പിന്നാലെ ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിൽ തിരിച്ചെത്തി

2023 ഡിസംബര്‍ കാലഘട്ടം; അന്നൊരുനാളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍നിന്ന് പുറത്താക്കി. ഒന്ന് ശ്രേയസ് അയ്യര്‍, രണ്ട് ഇഷാന്‍ കിഷന്‍. പുകഞ്ഞ കൊള്ളികള്‍ പുറത്തെന്നായിരുന്നു മാധ്യമങ്ങള്‍ ഹെഡിംഗ് നിരത്തിയത്. കാരണം, ആഭ്യന്തരം കളിക്കാന്‍ ശ്രേയസ് അയ്യറും ഇഷാന്‍ കിഷനും വിസമ്മതിച്ചു.

ഇന്ത്യയുടെ പര്യടനങ്ങളിലെല്ലാം സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടിവന്നതിനാല്‍ ദേശീയ ഡ്യൂട്ടിയോട് വിടപറഞ്ഞതായിരുന്നു ഇഷാന്‍ ചെയ്ത കുറ്റം. അതും ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ. ഐപിഎല്ലിലും ആഭ്യന്തരത്തിലും മിന്നും പ്രകടനത്തോടെ ശ്രേയസ് അയ്യര്‍ 2024ല്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. പടിക്കു പുറത്തുതന്നെയായിരുന്ന ഇഷാന്‍ കിഷനെത്തേടിയും ഒടുവില്‍ ബിസിസിഐയുടെ വിളിയെത്തി. അതാകട്ടെ, 2026 ഐസിസി ട്വന്‍റി-20 ലോകകപ്പ് ടീമിലേക്കുള്ള വിളിയായിരുന്നു.

ആഭ്യന്തരംവഴി തിരിച്ചെത്തി

2025 സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-20 ട്രോഫി ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇഷാന്‍ കിഷനു ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇഷാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുന്നതെന്നതാണ് ശ്രദ്ധേയം.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചാമ്പ്യന്മാരായ ജാര്‍ഖണ്ഡിന്‍റെ ക്യാപ്റ്റനായിരുന്നു ഇടംകൈ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. 2026 ലോകകപ്പിനുള്ള ബാക്കപ്പ് വിക്കറ്റ് കീപ്പറാണ് ഈ 27കാരന്‍. 2025 മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ 49 പന്തില്‍ 101 റണ്‍സുമായി ടീമിനെ കന്നിക്കിരീടത്തിലെത്തിച്ചത് ഇഷാനായിരുന്നു. ടൂര്‍ണമെന്‍റില്‍ 197.32 സ്‌ട്രൈക്ക് റേറ്റില്‍ 571 റണ്‍സുമായി ടോപ് സ്‌കോററായതും ഇഷാന്‍തന്നെ.

ശ്രേയസ് അയ്യറിന്‍റെ തിരിച്ചുവരവും ആഭ്യന്തരത്തിലെ മികവിനു പിന്നാലെയായിരുന്നു. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അടക്കം ശ്രേയസ് അയ്യറിന്‍റെ മികവ് ഇന്ത്യന്‍ ടീമിനു ഗുണം ചെയ്തു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം നിലവില്‍ വിശ്രമത്തിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കരുണ്‍ നായര്‍ മടങ്ങിയെത്തിയതും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.

ടോപ് ഓര്‍ഡര്‍ ബാറ്റര്‍

വൈറ്റ് ബോളില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ പറ്റിയ ബാറ്ററാണ് ഇഷാന്‍ എന്നാണ് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന്‍റെ വിശദീകരണം. 2023 നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്‍റി-20യിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. 2025 ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു. ഐപിഎല്ലില്‍ ഇഷാന്‍റെ കന്നി സെഞ്ചുറിയായിരുന്നു അത്.

ഇന്ത്യക്കായി 32 ട്വന്‍റി-20യില്‍നിന്ന് ആറ് അര്‍ധസെഞ്ചുറിയടക്കം 796 റണ്‍സ് നേടി. 123.37 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് ടെസ്റ്റും 27 ഏകദിനവും കളിച്ച രാജ്യാന്തര പരിചയവും ഇഷാനു സ്വന്തം.

Latest News

Corehub Up